Skip to main content

ഇന്ത്യയിലെ ജനകോടികളുടെ ഹൃദയങ്ങളിൽ പുതുസ്വപ്‌നങ്ങൾ നിറച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാം രാഷ്ട്രപതി ഭവനിൽനിന്നും ഇറങ്ങിയ ഉടനെ വീണ്ടും അധ്യാപകന്റെ കുപ്പായമണിയുകയായിരുന്നു. അധ്യാപകന്റെ സാധ്യതകളിലേക്കുള്ള വിരൽചൂണ്ടലായിരുന്നു ആ പ്രവൃത്തി. ഒപ്പം, അധ്യാപനത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചുള്ള ഓർമപ്പെടുത്തലും. പുതിയ തലമുറയെ സ്വാധീനിക്കാൻ ഏറ്റവും കഴിയുന്നത് അധ്യാപകർക്കാണെന്ന് ഡോ. കലാമിന് നിശ്ചയം ഉണ്ടായിരുന്നു. രാജ്യത്തെ അനേകം കോളജുകളിൽ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. യുവജനങ്ങളെ കാണാൻ ലഭിക്കുന്ന ഒരവസരവും അദ്ദേഹം പാഴാക്കാറില്ലായിരുന്നു. തന്നെ വിശാലമായ ലോകത്തേക്ക് നയിച്ചത് ഒരു അധ്യാപകനാണെന്ന് ഡോ. കലാം പലയിടത്തും അനുസ്മരിച്ചിട്ടുണ്ട്. ജനലക്ഷങ്ങൾക്ക് സ്വപ്‌നങ്ങളും പ്രതീക്ഷകളും പ്രത്യാശയും നൽകാൻ ഡോ. കലാമിനായി. ഒരു വിദ്യാർത്ഥിയെ സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുമ്പോൾ, അറിവിന്റെ വിശാലമായ ലോകം അവനു മുമ്പിൽ തുറന്നുവയ്ക്കുമ്പോൾ ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഒരാളെ സൃഷ്ടിക്കുകയാണ് അതുവഴി. ഡോ. കലാമിന്റെ ജീവിതത്തെ രൂപപ്പെടുത്തിയത് ഒരു അധ്യാപകനാണെന്നത് അധ്യാപകർ മനസിൽ സൂക്ഷിക്കേണ്ട പാഠമാണ്. പഠനകാലത്ത് മണ്ടന്മാരെന്നു മുദ്രകുത്തപ്പെട്ട പലരും ചരിത്രത്തിൽ ഇടംപിടിച്ച കണ്ടുപിടുത്തങ്ങൾ നടത്തിയവരായി മാറിയിട്ടുണ്ട്. ഇതിനൊരു മറുവശമുണ്ട്, അങ്ങനെയുള്ള നേട്ടങ്ങളിലേക്ക് എത്തിയവർ എണ്ണത്തിൽ വളരെ കുറവായിരിക്കും. എന്നാൽ, അത്തരം തരംതിരിക്കലുകൾവഴി ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് എത്തിയവർ അതിന്റെ അനേക മടങ്ങുകാണും. അതിനാൽ ആരെയും എഴുതിത്തള്ളരുത്. കൊച്ചുകുട്ടികളുടെ ഹൃദയത്തിൽ അധ്യാപകന്റെ സ്ഥാനം അത്രയും ഉന്നതമാണ്. എന്നാൽ, മുതിർന്നുകഴിയുമ്പോൾ ചിലപ്പോഴെങ്കിലും അത്തരം വിശ്വാസങ്ങൾ നഷ്ടമാകുന്നുണ്ട്. എത്ര ഉയർന്നാലും അധ്യാപകരെ മാനിക്കാൻ കഴിയണം. മറ്റുള്ളവരെ ബഹുമാനിക്കുമ്പോഴാണ് ഒരാൾ ജ്ഞാനിയായി മാറുന്നത്. ചില ഘടകങ്ങൾ ഏതൊരു സംസ്‌കാരത്തിന്റെയും നിലനില്പിന്റെ അടിസ്ഥാനമാണ്. അവിടെ വിള്ളലുകൾ ഉണ്ടായാൽ സംസ്‌കാരത്തിന്റെ തകർച്ചക്ക് കാരണമാകും. ഊഷ്മളമായ അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങൾ നാടിന്റെ നല്ല പാരമ്പര്യങ്ങളിൽ ഒന്നാണ്. പുതിയ തലമുറയെ രൂപപ്പെടുത്തുന്നതിൽ അധ്യാപകർക്കുള്ള സ്വാധീനം മറ്റാരെയുംകാൾ ഉയർന്നതാണ്. അധ്യാപകൻ ഏർപ്പെട്ടിരിക്കുന്നത് സാധാരണ ജോലിയിലല്ല. തലമുറകളെ രൂപപ്പെടുത്താനുള്ള ഉത്തരവാദിത്വമാണ് അത്. ആഗോളവല്ക്കരണത്തിന്റെ കാലത്ത് പഠന രീതികളിൽ കാതലായ മാറ്റങ്ങൾ സംഭവിച്ചേക്കാം. അറിവിന്റെ വിശാലമായ തലങ്ങൾ നമ്മുടെ മുമ്പിൽ തുറന്നുവയ്ക്കാൻ സാങ്കേതികവിദ്യക്ക് സാധിക്കും. എന്നാൽ, അധ്യാപകന്റെ സ്‌നേഹവും കരുതലും നൽകാൻ മറ്റൊന്നിനുമാകില്ല. കടപ്പാട്

Comments

Popular posts from this blog

The outsider (2020) Genre: Horror,Crime-Investigation(HBO) Episodes: 10 സ്റ്റീഫൻ കിംഗിന്റെ outsider എന്ന നോവലിന്റെ അതേപേരിൽ തന്നെ HBO 2020ഇൽ പുറത്തിറക്കിയ ഒരു ഹൊറർ ക്രൈം സീരീസ് ആണ് outsider. ജോർജിയയിലെ ഒരു വനത്തിൽ വച്ച് ഒരു കുട്ടി ക്രൂരമായി കൊല്ലപ്പെടുകയും ആ മൃതദേഹത്തിൽ അജ്ഞാതമായ പല പാടുകളും മുറിവുകളും കാണപ്പെടുകയും തുടർന്ന് പോലീസിന്റെ അന്വേഷണത്തെ തന്നെ ഇത് കൂടുതൽ സങ്കീർണമാക്കുന്നതിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. തുടർന്നുള്ള തിരോദാനത്തിൽ അന്വേഷണം നിഗൂഢത നിറഞ്ഞ ഹൊറർ എലമെന്റിലൂടെ കഥ പതുക്കെ നടന്നുനീങ്ങുന്നു, അതുകൊണ്ടു തന്നെ കഥക്ക് ഇവിടെ ആവിശ്യത്തിലധികം സമയം കിട്ടുന്നു എന്നതാണ് മറ്റൊരു വസ്തുത. ഓരോ എപ്പിസോടുകളൂടെയും ഡാർക്ക് മൂഡിൽ കഥ പറഞ്ഞു പ്രേക്ഷകരെ ടോപ്പ് ഓഫ് ദി ലൈനിൽ നിർത്താൻ ശ്രമിക്കുന്നുണ്ട്, അന്വേഷണത്തിലെ സൂചനകളും, പല കണ്ടെത്തലുകളും അതിലെ നിഗൂഡതയുമാണ് ആദ്യ epsdകൾ കൈക്കാര്യം ചെയ്യുന്നത്. ഇത്‌ വളരെയധികം പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പിന്നീടുള്ള എപ്പിസോഡുകൾ കൂടുതൽ ഭയാനകമായ വശങ്ങളാണ് കൈകാര്യം ചെയ്യുന്നത് അത് തീർത്തും horror മൂഡിലേക...
ടെക്‌സാസിലെ എൻആർജി ഫുട്‌ബോൾ സ്റ്റേഡിയത്തിന്‌ അകത്ത്‌ കൊട്ടിഘോഷിക്കപ്പെട്ട "ഹൗഡി മോഡി' പരിപാടി നടക്കുമ്പോൾ ഏകാധിപത്യഭരണത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളാൽ മനുഷ്യർ ഒത്തു ചേരുകയുണ്ടായി അതായത് ഒരു സ്വാരാജ്യസംഘൽപ്പമോ വർഗവർണ മതസങ്കലപ്പമോ വെച്ചുപുലർത്തിട്ടല്ല പകരം ലോകത്തിലെ മതഭ്രാന്തവിചാരങ്ങളെയും അക്രമരാഹിത്യത്തെയും ഫാസിസ്റ്റുയുക്തിചിന്തകൾക്കുമെതിരെയുള്ള മനുഷ്യന്റെ ഒറ്റക്കായുള്ള ഒരു പോരാട്ടത്തിന്റെ ആദ്യചുവടായിരുന്നു. അവിടെ ആ ഓരോ പച്ചമനുഷ്യരിലെ വാക്കുകളിൽ കണ്ടിരുന്നത്. രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിന്റെ വെമ്പലുകളും വംശഹത്യക്കുമെതിരെ അവർ ഉറച്ചു ശബ്‌ധിച്ചുകൊണ്ടേയിരുന്നു.. അത്‌ ഓരോ പ്ലകാർഡിലൂടെയും അവർ ഉയർത്തി.പ്ലക്കാർഡുകളിലൊന്നിൽ "ഹിറ്റ്‌ലർ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ' എന്ന്‌ ചോദിച്ചു കൊണ്ടായിരുന്നു ഒരു രാഷ്ട്രത്തിന്റെ അന്തിമഭരണകർത്താവെന്ന രീതിയിൽ അത്രെയും മോശമായി രാജ്യത്തിന്റെ അവസ്ഥയെ കൊണ്ടെന്നെത്തിച്ചെതിലെ എല്ലാപങ്കുകളും രാജ്യത്തിന്റെ അരക്ഷിതാവസ്ഥയിലേക്കത്തിയിരിക്കുന്നു.. ഇതിന്റെ പിറകോട്ടെന്നു ചിന്തിച്ചാൽ എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കാം.. അതായത് സ്പെയിനിലെ ഫാസ...

Malik Malayalam movie Review

ടേക്ക് ഓഫ്‌, സീ യു സൂൺ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ്‌ നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മാലിക്, അധികാരത്തിന്റെയും ചതിയുടെയും ചെറുത്തു നിൽപ്പിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. തിരക്കഥയിലേക്ക് വരികയാണെങ്കിൽ ഒരു സീരീസിനുള്ള സ്കോപ്പ് വലുപ്പമുള്ള സ്ക്രിപ്റ്റ് സിനിമയുടെ ലെങ്ത്തിലേക്ക് വരുമ്പോൾ ഈ സ്ക്രിപ്റ്റിനെ നല്ലപോലെ വാർത്തെടുക്കാൻ സാധിച്ചിട്ടില്ല എന്ന് തോന്നി, ഇതിലൂടെ ചിലയിടത്ത് കാരക്ടർ ടെവലപ്മെന്റ് അതുപോലെ ഡീറ്റൈലിങ് കൊടുക്കുന്നതിൽ ഒക്കെ ചെറുതായി പാളിപ്പോയ പോലെ തോന്നി, ഇത് സംവിധായകൻ ഒരു കൃത്യമായ പേസിലൂടെ മറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചിലയിടത്ത് മുഴച്ചുനിൽക്കുന്നത് കാണാം. അതായത് ആദ്യ 15 മിനുട്ടിൽ ഡയറക്ടർ പറയാൻ ഉദ്ദേശിച്ച തീം പിന്നീട് വെൽ പ്ലേസ്ഡായി എക്‌സിക്ക്യൂട്ടു ചെയ്യാൻ സാധിച്ചില്ല എന്നുവേണം പറയാൻ, ഗംഭീരമായി എഴുതിയ ഒരു സ്ക്രിപ്റ്റായിരുന്നിട്ടും പക്ഷെ ഇവിടെ സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്ന ഒരു ബഡ്ജറ്റ് ആയിരുന്നില്ല സിനിമക്ക് ലഭിച്ചതെന്ന് തോന്നി, ക്ളൈമാക്സിലേക്ക് വരുമ്പോൾ എൻഡിങ് എനിക്കത്ര മികവ് പുലർത്തിയതായി തോന്നിയില്ല. ചിത്രത്തിലെ മൊത്തത്തിലുള്ള പെർഫോമൻസിലും എക്...